ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്‌സെ തോല്‍വി സമ്മതിച്ചു. തോല്‍വി സമ്മതിച്ചതായി പ്രസിഡന്റ് മഹീന്ദ രജപക്‌സയുടെ ഓഫീസ് അറിയിച്ചു. മൈത്രിപാല സിരിസേന 56.5 ശതമാനം വോട്ട് നേടി. പ്രസിഡന്റ് മഹീന്ദ രജപക്‌സെയും അടുത്തിടെ ഭണകക്ഷി വിട്ട സിരിസേനയുമടക്കം 19 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ആക്രമണ സാധ്യത മുന്‍നിര്‍ത്തി മഹീന്ദ്രരജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് മുന്‍പാകെ നൂറ് കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ട്. കാലാവധി തീരാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് മറ്റൊരു തിരഞ്ഞെടുപ്പിന് രജപക്‌സെ സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ രണ്ടുതവണയും മഹീന്ദ രജപക്‌സെയാണ് ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Top