മൂന്നുവട്ടം ഗര്‍ഭഛിദ്രത്തിന് വിധേയായ വിദ്യാര്‍ഥിനി മരിച്ചു; പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍

വിജയവാഡ: ആന്ധ്രാപ്രദേശില്‍ മൂന്നുവട്ടം ഗര്‍ഭഛിദ്രത്തിന് വിധേയായ വിദ്യാര്‍ഥിനി മരിച്ചു. വിജയവാഡയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പതിനാറുകാരിയായ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഇംഗ്ലീഷ് അദ്യാപകനേയും പോലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. രണ്ടാമതും പ്രിന്‍സിപ്പല്‍ പീഡിപ്പിച്ച പെണ്‍കുട്ടി ഗര്‍ഭംധിരിക്കുകയും ഗര്‍ഭഛിദ്രത്തിന് വിധയയാകുകയും ചെയ്തു.

കഴിഞ്ഞ ജനുവരിയില്‍ പ്രിന്‍സപ്പലുമായുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ഇംഗ്ലീഷ് അദ്യാപകന്‍ പീഡിപ്പിക്കുകയും മൂന്നാമത് ഗര്‍ഭിണിയാവുകയും ചെയ്തു. മൂന്നാമതും നടത്തിയ ഗര്‍ഭഛിദ്രത്തിനിടെ പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവം വിവാദമായതോടെ വിദ്യാര്‍ഥിയൂണിയനുകള്‍ രംഗത്തുവരുകയും ഇതേതുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

അതേസമയം സംഭവത്തില്‍ ഇതുവരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെടാന്‍ തയാറായിട്ടില്ല. പരാതി നല്‍കാതിരിക്കുന്നതിന് പിന്നില്‍ വിവാദ പ്രിന്‍സിപ്പല്‍ മൂന്നു ഏക്കര്‍ ഭൂമി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കിയതിനാലാണെന്നും പറയുന്നു.

Top