actress assault case memory card sim card founded

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സിം കാര്‍ഡും മെമ്മറി കാര്‍ഡും കണ്ടെടുത്തു. അമ്പലപ്പുഴയിലുള്ള സുഹൃത്ത് മനുവിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

സുനിയെ പൊലീസ് അമ്പലപ്പുഴയിലെത്തിച്ചു തെളിവെടുക്കുകയാണ്. സുനി ഫാമിലെത്തി സുഹൃത്തിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയെത്തിച്ച് തെളിവെടുക്കുന്നത്.

എന്നാല്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച ഫോണ്‍ കണ്ടെത്തുന്നതിന് ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന നടത്തുകയാണ്. നാവികസേന മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നത്. അഞ്ചംഗ മുങ്ങല്‍വിദഗ്ധരുട സംഘമാണ് പരിശോധന നടത്തുന്നത്.

സംഭവം നടന്ന രാത്രി ഫോണ്‍ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളില്‍നിന്ന് ഫോണ്‍ താഴേയ്ക്ക് എറിഞ്ഞു എന്നായിരുന്നു പള്‍സര്‍ സുനി പൊലീസിനു നല്‍കിയ മൊഴി. ഇതനുസരിച്ചാണ് പൊലീസ് ഇവിടെ പരിശോധന നടത്തുന്നത്. സ്ഥലം കാട്ടിക്കൊടുക്കുന്നതിന് പള്‍സര്‍ സുനിയെയും വിജീഷിനെയും ഇവിടെയെത്തിച്ചിരുന്നു.

Top