actress assault case ; pulsar suni police custody

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മാര്‍ച്ച് അഞ്ചുവരെയാണ് കസ്റ്റഡി കാലാവധി. ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കുറ്റ കൃത്യത്തിനുപിന്നില്‍ ഗൂഡാലോചനയാണെന്നും പ്രതികളുടെ നുണപരിശോധന നടത്തണമെന്നും പൊലീസ് പറഞ്ഞു.

മൊബൈലും മെമ്മറി കാര്‍ഡും കണ്ടെത്താനുണ്ട്. കോയമ്പത്തൂരില്‍ അടക്കം എത്തിച്ച് തെളിവെടുക്കണമെന്നും ഇതിനായി പ്രതികളെ പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനോടു എതിര്‍പ്പുമായി പ്രതിഭാഗം അഭിഭാഷകര്‍ രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

അതേസമയം നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതിയിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടെന്നും എഡിജിപി ബി സന്ധ്യ പറഞ്ഞു.

Top