actress assault-it-was-not-quotation-says-pulsar-suni

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പൊലീസ് കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.

നടിയുമായി കാറില്‍ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പള്‍സര്‍ സുനി പറഞ്ഞ എറണാകുളം വെണ്ണല ബൈപ്പാസിനടുത്തുള്ള ഓടയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് സുനി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ക്വട്ടേഷനെന്ന് നടിയോടു പറഞ്ഞത് ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നെന്നും ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ പോലീസിനോടു സമ്മതിച്ചു.

സുനിയെ മാത്രമാണ് പോലീസ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ വിജീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷനാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

Top