adu antony punishment; july 27

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്കുള്ള ശിക്ഷാവിധി കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഈമാസം 27 ലേക്ക് മാറ്റി.

കോടതിയില്‍ കൊണ്ടുവരുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്ന് കാണിച്ച് പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കി.
അഭിഭാഷകരുടെ സംഘര്‍ഷം മറയാക്കി കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ആട് ആന്റണിയെ ഇന്ന് ഹാജരാക്കാതിരുന്നത്.

മണിയന്‍പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി ഉയര്‍ത്തി അഭിഭാഷകരുടെ പ്രക്ഷോഭം.

ഹൈക്കോടതിക്ക് മുന്നിലും വഞ്ചിയൂര്‍ കോടതിയിലും അരങ്ങേറിയതിന് സമാനമായ സംഘര്‍ഷം ഇന്ന് കൊല്ലത്തും അരങ്ങേറാന്‍ ഇടയുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനെയും ഗ്രേഡ് എസ്.ഐയേയും കുത്തി പരിക്കേല്‍പ്പിച്ചശേഷം പൊലീസിനെ വെട്ടിച്ച് കടന്ന ആട് ആന്റണിയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടാന്‍ കഴിഞ്ഞത്.

പലപേരുകളില്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് മോഷണം നടത്തുകയായിരുന്നു ആന്റണി

Top