Asha sarath is a Communist supported; Role model is her father

കോഴിക്കോട് : സിപിഎം മുഖപത്രത്തോട് നടിയും നര്‍ത്തകിയുമായ ആശ ശരത്തിനുള്ളത് വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം. കോഴിക്കോട്ടെ ഒരു ചടങ്ങില്‍ വച്ച് ആശ തന്നെയാണ് തന്റെയും കുടുംബത്തിന്റെയും കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം വെളിപ്പെടുത്തിയത്.

രാവിലെ ചായയും ദേശാഭിമാനി പത്രവുമായിരിക്കുന്ന അച്ഛനെയാണ് താന്‍ കുട്ടിക്കാലം മുതല്‍ കാണുന്നത്. ദേശാഭിമാനി സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ദിവസമായിരിക്കും അച്ഛന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമെന്നും അവര്‍ പറഞ്ഞു.

കുട്ടിക്കാലത്ത് അമ്മയ്‌ക്കൊപ്പമാണ് നൃത്തമവതരിപ്പിച്ചിരുന്നത്. അന്ന് അമ്മയോട് വാശിപിടിച്ചാണ് സ്റ്റേജിലെത്തിയത്.

നൃത്തം തനിക്ക് പ്രാണവായുവാണ്. നൃത്തമാണ് സിനിമയിലേക്കുള്ള വഴി കാണിച്ചത്. അഭിനയത്തെ കൂടുതല്‍ ഗൗരവത്തോടെ കാണുന്നുണ്ടെങ്കിലും മരണം വരെ നൃത്തം ഉപേക്ഷിക്കില്ല. ആശ ശരത്ത് വ്യക്തമാക്കി.

നടിയെന്ന നിലയില്‍ തിളങ്ങിനിന്ന ആശ ശരത്തിന് സിനിമയില്‍ ബ്രേക്ക് നല്‍കിയത് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ ദൃശ്യത്തിലെ ഐപിഎസ് ഓഫീസറുടെ വേഷമാണ്.

ഇതേ സിനിമയുടെ തമിഴ് റീമേക്കിലും ഈ വേഷം ചെയ്തത് ആശ തന്നെയാണ്. തമിഴ്‌നാട്ടിലും കമലഹാസന്‍ നായകനായ ‘ദൃശ്യം’ ഹിറ്റായതിനെ തുടര്‍ന്ന് തന്റെ പുതിയ സിനിമയായ തൂങ്കാവനത്തിലെ നായിക റോളിലേക്ക് ആശയെ കമല്‍ തിരഞ്ഞെടുത്തിരുന്നു.

Top