ഉഗാണ്ടയില്‍ സ്‌കൂളിന് നേരെ ആക്രമണം: 26 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ടിഞ്ഞാറന്‍ ഉഗാണ്ടയിലെ സ്‌കൂളിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ആറ് പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയത്.

വെള്ളിയാഴ്ച അര്‍ധരാത്രി എംപോണ്ട്വെയിലെ ലുബിരിര സെക്കന്‍ഡറി സ്‌കൂളിലാണ് ആക്രമണം നടന്നത്. സ്‌കൂളിന് നേരെ ബോംബ് എറിഞ്ഞ സംഘം ഡോര്‍മെട്രിയും സ്റ്റോര്‍ റൂം അഗ്‌നിക്കിരയാക്കി. 20 മുതല്‍ 25 പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഉഗാണ്ടയുടെ സൈനിക നടപടികളുടെ വക്താവ് മേജര്‍ ബിലാല്‍ കടമ്പ പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സൈന്യം പറയുന്നു. സ്‌കൂളില്‍ കുടുങ്ങിക്കിടക്കുന്ന ആരും ജീവനോടെ ഇല്ലെന്നാണ് വിലയിരുത്തല്‍. നിരവധി പേരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് ശേഷം ഇവര്‍ വിരുംഗ മലനിരകളിലേക്ക് രക്ഷപ്പെട്ടു. ഭീകരര്‍ക്കായി ഉഗാണ്ടന്‍ സേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top