cpm secretariate criticises rss sibiram

KODIYERI

തിരുവനന്തപുരം: കേരളത്തെ കലാപകേന്ദ്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ക്രിസ്തുമസ് അവധിക്കാലത്ത് സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ നടന്ന ശിബിരമെന്ന പരിപാടി ചൂണ്ടിക്കാണിച്ചാണ് സിപിഎം ആരോപണം.

ശിബിരത്തിന്റെ പേരില്‍ ആര്‍എസ്എസ് നടത്തിയ ആയുധപരിശീലനത്തെക്കുറിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ചും അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ശിബിരം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയുധപരിശീലനം നടത്തിയത് ദൃശ്യമാധ്യമങ്ങള്‍ തന്നെ തെളിവു സഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും സിപിഎം പറയുന്നു.

ആറ് ദിവസങ്ങളിലായി നടത്തിയ ശിബിരത്തില്‍ പരിശീലിപ്പിച്ച കാര്യങ്ങള്‍ സംസ്ഥാനത്തെ ഒരു കലാപകേന്ദ്രമാക്കാന്‍ ആര്‍.എസ്.എസ്. തയ്യാറെടുക്കുന്നുവെന്നതിന്റെ തെളിവാണ്.

ഈ പരിപാടിക്കുവേണ്ടി ചിലയിടങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപയോഗിച്ചുവെന്നത് അത്യന്തം ഗൗരവമുള്ള കാര്യമാണ്.

ഇതിന് ആരാണ് അനുമതി കൊടുത്തതെന്നു പ്രത്യേകം പരിശോധിക്കണണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയുധ പരിശീലനം നടത്തി ദുരുപയോഗപ്പെടുത്താന്‍ അനുവദിച്ചു കൂടാ. കാസര്‍കോട്‌
ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായ ആക്രമമാണ് അഴിച്ച് വിട്ടത്‌

എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരക്രമ കൂട്ടമായി കേന്ദ്രഭരണത്തിന്റെ തണലില്‍ ബി.ജെ.പി. മാറിയിരിക്കുകയാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി

Top