chennithala criticize the govt

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ്-സര്‍ക്കാര്‍ തര്‍ക്കം കാരണം ഭരണം സ്തംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം നാഥനില്ലാ കളരിയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ നടപടിയില്‍ യുവ ഐപിഎസുകാര്‍ അടക്കമുള്ളവര്‍ക്ക് അമര്‍ഷമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി നടത്തിപ്പ് അവതാളത്തിലായി. 80 ശതമാനം പദ്ധതി വിഹിതവും ചിലവഴിക്കാനായില്ല. രണ്ട് മാസമായി പദ്ധതി അവലോകനത്തിനായി യോഗം ചേര്‍ന്നിട്ടില്ല.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭീതിയുടെ നിഴലിലാണ്. വിജിലന്‍സ് ഡയറക്ടറുടെ അപ്രീതിക്ക് പാത്രമാകുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുമുന്നണിക്ക് ഭരിക്കാനറിയില്ല, സമരം ചെയ്യാനേ അറിയൂ ഐ.എസ് തര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പൊതുജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നും റേഷന്‍ പ്രതിസന്ധിയെക്കുറിച്ച് ചെന്നിത്തല ആരോപിച്ചു.

Top