ദളിത് സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന പരാതി അവാസ്തവമെന്ന് മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനുമായ കെ.ഭാസ്‌കരന്‍ ദളിത് സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന പരാതി അവാസ്തവമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോ പാര്‍ട്ടിക്കോ പരാതി കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനെയാണ് മര്‍ദ്ദിച്ചത്. മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പു ദിവസമാണ് കേസിനാസ്പദമായ സംഭവം.

ഓപ്പണ്‍ വോട്ടു സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ കെ.ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ ഷീലയുടെ നേരെ തിരിയുകയും ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണു പരാതി.

Top