Completed work of jisha house

കൊച്ചി: പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും ചേര്‍ന്ന് നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത്. ആ സ്വപ്നത്തിന് വേണ്ടിയായിരുന്നു ജിഷയുടെ പരിശ്രമം മുഴുവനും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപ്പാറയിലാണ് വീട് പണിതിരിക്കുന്നത്.

സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മൂന്ന് സെന്റില്‍ വീട് നിര്‍മ്മാണം ആരംഭിച്ച സമയത്തായിരുന്നു വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.

ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് പൊളിച്ചുനീക്കിയാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 45 ദിവസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.

Top