ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഡല്‍ഹി: ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. 105 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാനുള്ള ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐടിഎടിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും.

ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ പുരുഷീന്ദ്ര കുമാര്‍ കൗര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2021ലാണ് പാര്‍ട്ടിക്കെതിരായ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് ഓഫീസിലെ എല്ലാവരും ഉറങ്ങുകയായിരുന്നോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പാര്‍ട്ടി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും കോടതി.

2018-19 സാമ്പത്തികവര്‍ഷത്തെ നികുതി കോണ്‍ഗ്രസ് നല്‍കിയില്ലെന്ന് കാട്ടിയാണ് ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചത്. ഏകദേശം 135 കോടി രൂപയാണ് പലിശ സഹിതമുള്ള കുടിശ്ശിക. 2021 ജൂലൈയില്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആദായനികുതി ഇളവ് ആവശ്യപ്പെട്ട് സമീപിച്ചിരുന്നുവെങ്കിലും അഭ്യര്‍ത്ഥന വകുപ്പ് നിരസിച്ചു. 105 കോടി തിരിച്ചടയ്ക്കാന്‍ നിര്‍ദേശവും നല്‍കി.

സമയപരിധി കഴിഞ്ഞിട്ടും കുടിശ്ശിക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്രൈബ്യൂണലിനെ സമീപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.എന്നാല്‍ നടപടി ശരിവച്ചുകൊണ്ട് 2024 മാര്‍ച്ച് 8 ന് കഠഅഠ ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

Top