ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പില്‍ സിപിഎം നേതാവിനെതിരെ രക്തം കൊണ്ട് ഒപ്പ്

death

മാനന്തവാടി: സഹകരണ ബാങ്ക് ജീവനക്കാരനായ പാര്‍ട്ടിയംഗം ആത്മഹത്യ ചെയ്തത് സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ രക്തം കൊണ്ട് ഒപ്പിട്ട കത്തുകളെഴുതിവെച്ച ശേഷമാണെന്ന് റിപ്പോര്‍ട്ട്.

മാനന്തവാടി തലപ്പുഴ സഹകരണബാങ്കിലെ ജീവനക്കാരനും സിപിഎം തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ശാലിനി നിവാസിലെ അനില്‍കുമാ(47)റാണു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. തുടര്‍ന്ന് അനിലിന്റെ വീട്ടില്‍ നിന്നാണ് ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവിനെതിരെ 7 കത്തുകള്‍ കണ്ടെത്തിയത്.

സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ നല്‍കിയത്. കത്തുകളെല്ലാം താന്‍ തന്നെ എഴുതിയതാണെന്ന് തെളിയിക്കുവാനാണ് രക്തം കൊണ്ട് ഒപ്പിട്ടിരിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ്, ക്രമവിരുദ്ധമായി പലകാര്യങ്ങളും ചെയ്യിപ്പിച്ചെന്നും ലക്ഷങ്ങളുടെ കടക്കാരനാക്കിയെന്നും കത്തില്‍ പറയുന്നു.

Top