Death of medical student: SHRC registers case

deadbody

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് തുടരന്വേഷണത്തിന് ഉത്തരവിട്ടു.ചികിത്സാ പിഴവിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തുടരന്വേഷണം. ജോയിന്റ് ഡി.എം.ഒയ്ക്കാണ് അന്വേഷണ ചുമതല.

സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റു ചെയ്തു.

ഇക്കഴിഞ്ഞ ജൂലായ് 18നാണ് കളമശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ കണ്ണൂര്‍ സ്വദേശിനി ഷംന മരിച്ചത്. പനി ബാധിച്ച ഷംനയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് കുത്തിവയ്പ് നല്‍കിയതോടെ ഷംന കുഴഞ്ഞുവീഴുകയായിരുന്നു.

അലര്‍ജിക്ക് സാധ്യതയുള്ള മരുന്നാണ് ഷംനയില്‍ കുത്തിവച്ചതെന്ന് പിതാവ് അബൂട്ടി ആരോപിച്ചു. കുത്തിവയ്പ് എടുത്ത വാര്‍ഡില്‍ അടിയന്തര ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

Top