സുനിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിക്കുളളില്‍ തര്‍ക്കം ; ആളൂരിന് കോടതിയുടെ താക്കീത്‌

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിക്കുളളില്‍ തര്‍ക്കം.

ബി.എ.ആളൂരും സുനിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും തമ്മിലാണ് തര്‍ക്കമുണ്ടായത്. വക്കാലത്ത് ആളൂരിനെ ഏല്‍പിച്ചതായി പള്‍സര്‍ സുനി പറഞ്ഞു.

എന്നാല്‍ ആളൂര്‍ എങ്ങിനെ വക്കാലത്ത് ഒപ്പിട്ട് വാങ്ങിയെന്നും, കക്ഷിയെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലന്നും ഫെനി പറഞ്ഞു.

അതേസമയം അനാവശ്യകാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ആളൂരിനെ കോടതി താക്കീത് ചെയ്തു.

സുനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഡോക്ടറേയും കോടതിയില്‍ വിസ്തരിച്ചു. പൊലീസ് തന്നെ മര്‍ദിച്ചെന്ന് ഡോക്ടറോട് പറഞ്ഞെന്നാണ് സുനി പറഞ്ഞിരുന്നത്. എന്നാല്‍ മര്‍ദിച്ചെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ലന്ന് ഡോക്ടര്‍ കോടതിയില്‍ അറിയിച്ചു.

കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് സുനിയെ കോടതിയില്‍ എത്തിച്ചത്. അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.

Top