ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്രസീലിയന്‍ ക്ലബായ ഫ്‌ലൂമിനന്‍സെയെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് ലോകത്തെ ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ ഒരു വര്‍ഷത്തില്‍ സ്വന്തമാക്കുന്നത്.

ആദ്യ പകുതിയില്‍ പിന്നീടും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷേ വലചലിപ്പിക്കാന്‍ കഴിഞ്ഞില്ല. 72-ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിയ്ക്കായി വീണ്ടും വലകുലുക്കി. 88-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് തന്റെ ഗോള്‍ നേട്ടം രണ്ടാക്കി. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാല് ഗോളിന് മുന്നിലെത്തി.നിശ്ചിത സമയം പൂര്‍ത്തിയായി ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പെപ് ഗ്വാര്‍ഡിയോളയും മാറ്റെയോ കൊവാചിച്ചും റെക്കോര്‍ഡ് ബുക്കിലേക്ക് കയറി. ഇരുവരും മൂന്ന് വ്യത്യസ്ത ക്ലബിനൊപ്പം ലോകവിജയികളായി. പെപിന്റെ നാലാമത്തെ ക്ലബ് ലോകകപ്പാണിത്. മുമ്പ് 2009ല്‍ ബാഴ്‌സലോണയെയും 2011ലും 2013ലും ബയേണ്‍ മ്യൂണികിനെയും പെപ് ക്ലബ് ലോകത്തിന്റെ ചാമ്പ്യന്മാരാക്കിയിരുന്നു. കൊവാചിച്ച് റയല്‍ മാഡ്രിഡിനൊപ്പവും ചെല്‍സിക്കൊപ്പവും ക്ലബ് ലോകകപ്പ് നേടി.

മത്സരത്തിന്റെ 40-ാം സെക്കന്റില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി മുന്നിലെത്തി. ജൂലിയന്‍ അല്‍വാരസാണ് ആദ്യ മിനിറ്റില്‍ വലചലിപ്പിച്ചത്. ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് അല്‍വാരസ് നേടിയത്. 27-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ നേട്ടം ഇരട്ടിയാക്കി. ഫ്‌ലൂമിനന്‍സെ താരത്തിന്റെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ ലീഡ് ഉയര്‍ത്തിയത്. സിറ്റി താരം ഫില്‍ ഫോഡന്റെ ഷോട്ട് തടയാന്‍ ശ്രമിച്ച നിനോയുടെ കാലില്‍ തട്ടി ഗോള്‍ പോസ്റ്റിലേക്ക് ഉയര്‍ന്ന് വീഴുകയായിരുന്നു.

Top