ഇവിടെ കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്; മാത്യു കുഴല്‍നാടന്‍

കൊച്ചി: കേരളത്തില്‍ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴല്‍നാടന്‍. ഇവിടെ കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണ്. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനില്‍ക്കും എന്ന് താന്‍ പറഞ്ഞിരുന്നു. അതാണ് സിഎംആര്‍എല്‍ വഴി പുറത്തുവന്നിരിക്കുന്നത്. സിപിഎം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും നല്‍കുന്നില്ല. വീണക്ക് കരിമണല്‍ കമ്പനിയില്‍ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാന്‍ സിപിഎമ്മിന് കഴിയുമോ ഇതുപോലെ എത്ര കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എക്‌സാലോജികിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടടക്കം താന്‍ പുറത്ത് വിട്ടിരുന്നു. കമ്പനിയുടെ രേഖകള്‍ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിപ്പിച്ചു. എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യില്‍ ബാക്കിയുണ്ടാവുക ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തല്‍ മറ്റൊന്നാണ്. എക്‌സാലോജിക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എജുക്കേഷന്‍ സോഫ്റ്റ്വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണല്‍ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

എക്‌സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കില്‍ അല്ലാത്തത് എത്ര രൂപയായിരിക്കും ഇന്നത്തെ ദിവസം എക്‌സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു മകള്‍ ഏതൊക്കെ കമ്പനിയില്‍ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സര്‍വീസ് ചെയ്തുവെന്ന് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെയും കമ്പനിയുടെയും സെക്യൂരിറ്റിയായി നില്‍ക്കുന്നു. കുറഞ്ഞ പക്ഷം 1.72 കോടി രൂപയെങ്കിലും കൈപ്പറ്റിയെന്ന് പറയാനെങ്കിലും മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും തയ്യാറാകണം. ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. യുക്തമായ രീതിയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Top