വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാവത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍

ഗസ്സ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാവത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഇസ്രായേല്‍. ഹമാസിനു മുമ്പാകെ ഒന്നുകില്‍ അടിയറവ്, അല്ലെങ്കില്‍ മരണമെന്ന രണ്ടു വഴികളേയുള്ളൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ചരിത്രപരമായ അബദ്ധങ്ങളാണ് ഇസ്രായേല്‍ പിന്തുടരുന്നതെന്നാണ് ഹമാസിന്റെ പ്രതികരണം. അധിനിവേശം പൂര്‍ണമായി അവസാനിപ്പിക്കാതെ വെടിനിര്‍ത്തലിന് ഇല്ലെന്നാണ് ഹമാസ് നിലപാട്.

തുടര്‍ചര്‍ച്ചകള്‍ക്കായി ഹമാസ് പി ബി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ കെയ്റോയില്‍ തുടരുന്നുണ്ട്. രണ്ടര മാസത്തിനുളളില്‍ 720 ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തെന്ന് ഹമാസ് അവകാശപ്പെട്ടു.

Top