jisha and her mother also known asameerul Islam

പെരുമ്പാവൂര്‍ : ജിഷയുടെ അമ്മ രാജേശ്വരിക്കും ജിഷയ്ക്കും കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാമിനെ നേരത്തെ അറിയാമായിരുന്നെന്നും സൂചനയുണ്ട്.

ഇയാള്‍ക്ക് ജിഷയുടെ സഹോദരി ദീപയുമായി പരിചയമുണ്ടായിരുന്നെന്നും അമീറുളില്‍ നിന്ന് ജിഷയുടെ കുടുംബം പണം കൈപ്പറ്റിയെന്നും സൂചനയുണ്ട്.

പണത്തിന് പകരം ജിഷയെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ജിഷ ഇക്കാര്യം വിസമ്മതിച്ചതായും വിവരമുണ്ട്.

കൊലപാതകദിവസം രാവിലെ 11.30ന് മുന്‍പ് പ്രതിയെ കണ്ട നിര്‍ണായക സാക്ഷി ഉണ്ടെന്നും സൂചനയുണ്ട്. ഇയാള്‍ അമീറുളിനെ തിരിച്ചറിഞ്ഞു. ഇക്കാര്യം പൊലീസ് രേഖപ്പെടുത്തി.

സാക്ഷിയായ ഇയാള്‍ ഒരു പശുവളര്‍ത്തുക്കാരനാണ്. ജിഷയുടെ വീട്ടില്‍ നിന്ന് പ്രതി ഇറങ്ങി പോയത് ഇയാള്‍ കണ്ടെന്നും സൂചനയുണ്ട്. കേസില്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ മറ്റ് സാക്ഷികള്‍ വിമുഖത കാണിക്കുന്നതായും വിവരങ്ങളുണ്ട്. അമീറുളിന്റെ പ്രതികാരത്തെ ഭയന്നാണിത്.

ജിഷയുടെ വീടിന് സമീപത്തെ കുളിക്കടവില്‍ വച്ച് അമീറുളിനെ അടിച്ചത് അമ്മ രാജേശ്വരി തന്നെയാണെന്നും വിവരങ്ങളുണ്ട്. പണം തിരിച്ച് ചോദിച്ചതിനെപ്പറ്റിയുണ്ടായ വാക്കു തര്‍ക്കമാണ് അടിക്ക് കാരണം. ഇക്കാര്യം ആദ്യ അന്വേഷണ സംഘത്തോട് രാജേശ്വരി വെളിപ്പെടുത്തിയിരുന്നു.

Top