K Mani-new case-vigilance

തിരുവനന്തപുരം: കോഴിക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സിന്റെ നിയമോപദേശകന്‍ അഡ്വക്കേറ്റ് പി.കെ.മുരളികൃഷ്ണനെതിരെയാണ് അന്വേഷണം.

അഡ്വക്കേറ്റ് നോബിള്‍ മാത്യുവാണ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നത്. കേസില്‍ മാണിക്ക് അനുകൂലമായി നിയമോപദേശകന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് ആരോപണം. ഇത് അന്വേഷണത്തിന് തിരിച്ചടിയായെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് സംഘം ഡയറക്ടര്‍ക്ക് കത്തു നല്‍കി.

കോഴിക്കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും വിജിലന്‍സ് സംഘം കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ മുരളി കൃഷ്ണനെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മാത്രമല്ല മുരളി കൃഷ്ണനു പുനര്‍നിയമനം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിച്ചെന്നാണ് മാണിക്കെതിരായ കേസ്.

Top