kalabhavan mani-outhouse-liquer

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഔട്ട് ഹൗസായ പാഡിയിലേക്ക് വാറ്റ് ചാരായമെത്തിച്ചത് മണിയുടെ സുഹൃത്തായ ചാലക്കുടി സ്വദേശി ജോമോനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഫിബ്രവരി ഒമ്പതിനാണ് ഇയാള്‍ ചാരായമെത്തിച്ചത്. മണിയുടെ മരണ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്നും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു.

അതേസമയം ചാരായം ഉണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. വരന്തരപ്പിള്ളി സ്വദേശി ജോയിയൊണ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

മണിയുടെ ഉള്ളില്‍ചെന്ന കീടനാശിനി ചാരായം നിര്‍മിക്കുമ്പോള്‍ വീര്യം കൂട്ടാന്‍ ചേര്‍ത്തതായിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഔട്ട്ഹൗസുള്ള പാഡി ജാതിത്തോട്ടമാണെന്നും അവിടെ കീടനാശിനികളോ വളപ്രയോഗമോ നടത്താറില്ലെന്നും മണിയുടെ മാനേജര്‍ ജോബി പറഞ്ഞു. അതു കൊണ്ട് പാഡിയില്‍ കീടനാശിനികള്‍ കാണാനുള്ള സാധ്യത കുറവാണെന്നും ജോബി വ്യക്തമാക്കി.

Top