kaliswaram raj statement

കൊച്ചി:മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ്.

സമാന ചിന്തകള്‍ എഴുതുകയും പറയുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്നും അഡ്വക്കേറ്റ് കാളീശ്വരം രാജ് പ്രതികരിച്ചു. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്, അതില്‍ ഉറച്ചു നില്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അഞ്ച് മുതിര്‍ന്ന അഭിഭാഷകരായ സിപി ഉദയഭാനു, അഡ്വക്കേറ്റ് കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് കാളീശ്വരം രാജിന്റെ പ്രതികരണം.

പരാതികളു പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ കായികമായി നേരിടാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അത്തരത്തില്‍ പ്രതികരിക്കുന്നവര്‍ അഭിഭാഷകരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനസാക്ഷിത്വ വിരുദ്ധമായ അഭിപ്രായങ്ങള്‍ പറയാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Top