തിരുവനന്തപുരം: കല്ലട ജലവൈദ്യുത പദ്ധതി ക്രമക്കേടില്‍ അന്നത്തെ സൂപ്രണ്ടിംഗ് എന്‍ജിനിയറായ കെ.കെ. ഫിലിപ്പിനും എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ചോന പണിക്കര്‍ക്കും കോണ്‍ട്രാക്ടര്‍ പി. മാത്യു കോരയ്ക്കും എട്ടു വര്‍ഷം തടവും ഏഴ് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്റേതാണ് വിധി.
1990-91 കാലഘട്ടത്തിലാണ് കോണ്‍ട്രാക്ടറുമായി ചേര്‍ന്ന് ഇരുവരും 19,38,000 രൂപയുടെ ക്രമക്കേട് നടത്തിയത്.