kannur cpm- rss – attack

കണ്ണൂര്‍: പിണറായി വിജയന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചതിനു പിന്നാലെ ആര്‍എസ്എസ് അക്രമം കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നു.

അഴീക്കോട്, കല്യാശേരി എന്നിവിടങ്ങളിലാണ് ആര്‍എസ്എസുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും കണ്ണൂരിലെ ക്രമസമാധാനം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നാണു സൂചന.

ഇന്നുരാവിലെയാണ് അഴീക്കോട് നീര്‍ക്കടവില്‍ സിപിഐഎം ഓഫീസ് തകര്‍ത്തത്. പരിസരപ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫിന്റെ പ്രചാരണബോര്‍ഡുകളും തകര്‍ത്തു.

കല്യാശേരി പാറക്കടവിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ആര്‍എസ്എസുകാര്‍ ഇരുമ്പുദണ്ഡുകൊണ്ട് ആക്രമിച്ചത്. പാറക്കടവ് ബാലസംഘം യൂണിറ്റ് സെക്രട്ടറി വൈഷ്ണവിനെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘംചേര്‍ന്നു മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ വൈഷ്ണവ് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാഅണ്.

അക്രമമുണ്ടായ പ്രദേശങ്ങളും മര്‍ദനത്തില്‍ പരിക്കേറ്റ വൈഷ്ണവിനെയും സിപിഐഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസം ധര്‍മടത്തെ പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഇതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു വ്യക്തമായിരുന്നു.

Top