kannur ; Steel boomp attack in rss leader home

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കലില്‍ സ്റ്റീല്‍ ബോംബ് ആക്രമണത്തില്‍ ആര്‍.എസ്.എസ് നേതാവിന്റെ വീട് തകര്‍ന്നു.

ആര്‍.എസ്.എസ് സേവാപ്രമുഖ് എം.വി. ജയരാജന്റെ ശിവതീര്‍ത്ഥം എന്ന വീടിനുനേരെയാണ് അക്രമം ഉണ്ടായത്‌.
ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മുന്‍വശത്തെ വാതിലും തകര്‍ന്നു.

പുലര്‍ച്ചെ 2.20 ഓടെയായിരുന്നു സംഭവം നടന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടിനുള്ളില്‍ ജയരാജനും ഭാര്യയും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളു.തലനാരിടയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്

ബൈക്കിലെത്തിയ സംഘമാണ് അക്രമണം നടത്തിയതെന്ന് ജയരാജന്‍ . സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു.

അക്രമത്തിന് പിന്നില്‍ സി.പി.എം കാരാണെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ പി. ചന്ദ്രന്റെ മാവിലച്ചാലിലെ വീടിനുനേരെ ബോംബാക്രമം നടന്നത്. ഈ അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

രണ്ടാഴ്ചമുന്നെയാണ് ആര്‍.എസ്.എസ്. ചക്കരക്കല്‍ സഹകാര്യവാഹ് സദാനന്ദന്റെ വീടിനുനേരെ ബോംബാക്രമം ഉണ്ടായി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചക്കരക്കല്‍ മേഖലയില്‍ ബി.ജെ.പി സി.പി.എം അക്രമങ്ങള്‍ തുടരുകയാണ്. നിരവധി തവണ സമാധാന യോഗങ്ങള്‍ ചേര്‍ന്നതാണെങ്കിലും അതെല്ലാം വെറും ചടങ്ങായി മാറിയ അനുഭവമാണ്.

ക്കരക്കല്‍ മേഖലയില്‍ അടുത്തിടെ ഉണ്ടായ എല്ലാ അക്രമങ്ങളിലും ഉപയോഗിച്ച ബോംബുകള്‍ മാരക ശേഷിയുള്ളതാണ്.

ചക്കരക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമത്തിന് വിധേയമായ വീട് പരിശോധിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Top