കാസർഗോട്ടെ നാൽപ്പത്തേഴുകാരന്റെ ദുരൂഹ മരണം: കൊലപാതകമെന്ന് പൊലീസ്

കാസർകോട്: ചിറ്റാരിക്കൽ കടുമേനിയിലെ നാൽപ്പത്തേഴുകാരന്റെ ദുരൂഹ മരണം  കൊലപാതകം. കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയത് മക്കളുടെ കാമുകന്മാരെന്ന് പൊലീസ്. കൂട്ടുനിന്ന മക്കളും ഭാര്യയുമടക്കം ആറു പേർ അറസ്റ്റിൽ. പ്രണയബന്ധത്തിന് എതിര് നിന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടില്‍ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുററി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചിറ്റാരിക്കൽ പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

അച്ഛൻ കൊല്ലുമെന്ന രീതിയിലായിരുന്നെന്നാണ്  പിടിയിലായ മകളിലൊരാൾ പൊലീസിന് മൊഴി നൽകി. 22 ന് രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ രാമകൃഷ്ണന്‍ ഉമ്മറപ്പടിയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. മകൾ രാധിക വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ സനലും മഹേഷും  രാമകൃഷ്ണനെ സാരി ഉപയോഗിച്ച് കഴുത്തു  കഴുക്കോലില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാമകൃഷ്ണനെ കൊലപ്പെടുത്തിയശേഷം മക്കളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.

Top