നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും

kochin international airport

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍.

ഉച്ചയ്ക്ക് രണ്ട് മുതല്‍ അന്താരാഷ്ട്ര -ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചമുതല്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

കനത്തമഴയൊടൊപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്നുവിട്ടതോടെ, വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍തോട് കരവിഞ്ഞു ഒഴുകിയതിനെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തിലായത്.

വിമാനത്താവളത്തിന് ആവശ്യമായ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ മുകള്‍ ഭാഗം വരെ വെളളം ഒഴുകി എത്തി. ഈ വെളളം ഒഴുക്കികളയാന്‍ രണ്ടരകിലോമീറ്ററോളം ദൂരത്തിലുളള പുറം മതില്‍ തകര്‍ത്തിരുന്നു.

Top