Kollam-fire-crack-paravoor

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടത്തിലേക്ക് നയിച്ചത് തികഞ്ഞ അനാസ്ഥ. അമിട്ട് ചരിഞ്ഞ് ഒരാള്‍ക്ക് പൊള്ളലേറ്റിട്ടും വെടിക്കെട്ട് തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടമുണ്ടാകുന്നതിന് മുമ്പ് പുലര്‍ച്ചെ മൂന്നുമണിയോടെ വെടിക്കെട്ടിനിടെ അമിട്ട് ചരിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതേതുടര്‍ന്ന് പോലീസ് വെടിക്കെട്ട് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ അല്‍പം കൂടിയേ ബാക്കിയുള്ളൂ എന്ന പേരില്‍ വെടിക്കെട്ട് തുടരുകയായിരുന്നു.

ചരിഞ്ഞ അമിട്ടില്‍ നിന്നും തീപ്പൊരി കുറ്റി നിറയ്ക്കാന്‍ കൊണ്ടുവന്ന വെടിമരുന്നിലേക്കും ഇവിടെനിന്ന് കമ്പപ്പുരയിലേക്കും തീപ്പൊരി പടരുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, മുകളിലേക്ക് പോയ അമിട്ട് കമ്പപ്പുരയ്ക്ക് മീതെ പതിക്കുകയായിരുന്നെന്നും പറയപ്പെടുന്നുണ്ട്.

Top