mk stalin dmk working president

ചെന്നൈ: എം.കെ സ്റ്റാലിനെ ഡിഎംകെ ആകിട്ങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കരുണാനിധി യോഗത്തില്‍ പങ്കെടുത്തില്ല.

ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടേയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിനെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്.

നേരത്തെ അധ്യക്ഷ സ്ഥാനത്തേയ്ക്കായിരുന്നു സ്റ്റാലിന്റെ പേര് പരിഗണിച്ചിരുന്നത്. എന്നാല്‍ കരുണാനിധി ജീവിച്ചിരിക്കെ അധ്യക്ഷ സ്ഥാനത്ത് മറ്റൊരാള്‍ എത്തുന്നത് വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സ്റ്റാലിനെ ആക്ടിങ് പ്രസിഡന്റാക്കാന്‍ ധാരണയായത്.

പാര്‍ട്ടിയിലെ വിഭാഗീയത അടക്കമുള്ള വിഷയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. കൂടാതെ തമിഴകത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തി.

Top