CMDRF

സ്റ്റേഷൻ മാസ്റ്റർക്ക് 10 ലക്ഷം, ക്ലാർക്കിന് 6 ലക്ഷം! റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്

സ്റ്റേഷൻ മാസ്റ്റർക്ക് 10 ലക്ഷം, ക്ലാർക്കിന് 6 ലക്ഷം! റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്
സ്റ്റേഷൻ മാസ്റ്റർക്ക് 10 ലക്ഷം, ക്ലാർക്കിന് 6 ലക്ഷം! റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്

തലശ്ശേരി: കേരളത്തിലെ റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും നാലു കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് നാല് പോലീസ് സ്റ്റേഷനുകളിൽ ആണ്. കണ്ണൂർ ജില്ലയിൽ മാത്രം 14 പരാതികളുണ്ട്. അതേസമയം 10 ലക്ഷം രൂപ മുതൽ തുക വാങ്ങിയതായാണ് ലഭിക്കുന്ന പരാതി. എന്നാൽ 35 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഒരു ഉദ്യോഗാർഥി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നാലുപേർ ഇത്തരത്തിൽ തട്ടിപ്പിനിരയായിട്ടുണ്ട്. എന്നാൽ ഇവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

അതേസമയം തലശ്ശേരി, പയ്യന്നൂർ, ചക്കരക്കല്ല്, പിണറായി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. കൊമേഴ്ഷ്യൽ ക്ലാർക്ക് ആയി ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് റെയിൽവേയുടെ വ്യാജരേഖ ചമച്ച് രണ്ടുപേരിൽനിന്ന് 36.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് തലശ്ശേരി പോലീസിൽ ലഭിച്ച പരാതി. എന്നാൽ ഇതിൽ ശശി, ശരത്ത്, ഗീതാറാണി എന്നിവർക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം, 2023 നവംബർ 17-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ചെന്നൈയിൽനിന്നു പണം നൽകിയതായി പരാതിയിൽ പറയുന്നു.

35,20,000 രൂപ വാങ്ങി വഞ്ചിച്ചതിന് കണ്ണൂർ പയ്യന്നൂർ പോലീസ് ചൊക്ലിയിലെ ശശി, ലാൽചന്ദ്, അജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2023 സെപ്റ്റംബർ ഒന്നുമുതൽ 2024 ഫെബ്രുവരി ആറുവരെ കാലത്താണ് ഇവർ പണം വാങ്ങി വഞ്ചിച്ചതെന്നാണ് പരാതി. അതേസമയം ഓരോ ജോലിക്കും നിശ്ചിത തുകയാണ് ഇവർ വാങ്ങുന്നത്. ഇതിനായി പ്രതികൾ ദക്ഷിണ റെയിൽവേ ജോബ് റിക്രൂട്ട്മെന്റ് വേക്കൻസി (ഫോർ ഓഫീസ് ആൻഡ് ഏജന്റ് യൂസ് ഓൺലി) എന്ന പേരിൽ തയ്യാറാക്കിയ ചാർട്ടുമുണ്ട്.

ഈ ചാർട്ടിൽ ലൈസൻസ്ഡ് ഏജന്റ് എന്ന പേരിൽ ഫോട്ടോ പതിച്ചിട്ടുണ്ട്. യോഗ്യത, ജോലി ലഭിച്ചാൽ കിട്ടുന്ന ശമ്പളം, നൽകേണ്ട തുക, കമ്മിഷൻ എന്നിവയൊക്കെ ഈ ചാർട്ടിലുണ്ട്. അസി. സ്റ്റേഷൻ മാസ്റ്റർ ഗ്രൂപ്പ് (സി) നിയമനത്തിന് 10 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. അതേസമയം ജൂനിയർ എൻജിനീയർ 12 ലക്ഷം, ടിക്കറ്റ് എക്‌സാമിനർ ഒൻപത് ലക്ഷം, ക്ലർക്ക് ആറുലക്ഷം, പ്യൂൺ മൂന്നുലക്ഷം, റെയിൽവേ ഡോക്ടർ 20 ലക്ഷം, നഴ്സ് 10 ലക്ഷം എന്നിങ്ങനെയാണ് തുക. എന്നാൽ ഒട്ടേറപ്പേർ ഉൾപ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

Top