ഏകദിനം കളിച്ചിട്ട് 10 മാസം; എന്നിട്ടും ബാബർ അസം ഒന്നാം നമ്പർ; ‘ചതി’ യെന്ന് മുൻ പാക് താരം

ഏകദിനം കളിച്ചിട്ട് 10 മാസം; എന്നിട്ടും ബാബർ അസം ഒന്നാം നമ്പർ; ‘ചതി’ യെന്ന് മുൻ പാക് താരം
ഏകദിനം കളിച്ചിട്ട് 10 മാസം; എന്നിട്ടും ബാബർ അസം ഒന്നാം നമ്പർ; ‘ചതി’ യെന്ന് മുൻ പാക് താരം

ദുബായ്: ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏകദിന റാങ്കിംഗിനെ ചോദ്യം ചെയ്ത് പാകിസ്ഥാൻ മുൻ താരം ബാസിത് അലി. കഴിഞ്ഞ 10 മാസമായി ഏകദിന ക്രിക്കറ്റിൽ കളിച്ചിട്ടില്ലാത്ത ബാബർ അസം എങ്ങനെയാണ് ഒന്നാം നമ്പർ ബാറ്റർ ആകുന്നതെന്ന് ബാസിത് അലി ചോദിച്ചു. അതേസമയം ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത വിരാട് കോലിയെയും ട്രാവിസ് ഹെഡിനെയും രചിൻ രവീന്ദ്രയെയുമെല്ലാം പിന്നിലാക്കിയാണ് ബാബർ ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്നതാണ് അത്ഭുതമെന്നും ബാസിത് അലി.

അതേസമയം ഐസിസിയുടെ ഏകദിന റാങ്കിംഗിലൂടെ കണ്ണോടിക്കുമ്പോൾ ബാബർ ഒന്നാമതും രോഹിത് ശർമ, ശുഭ്മാൻ ഗിൽ എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിലുമുണ്ട്. എന്നാൽ വിരാട് കോലിയോ ട്രാവിസ് ഹെഡോ ക്വിൻറൺ ഡി കോക്കോ, രചിൻ രവീന്ദ്രയോ ഒന്നും റാങ്കിംഗിൽ കാണാനില്ല. പക്ഷെ ബാബർ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ഒന്നാം റാങ്ക് നൽകി അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ഐസിസി ശ്രമിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. എന്നാലും ആരാണ് ഈ റാങ്കിംഗ് തയാറാക്കുന്നത് എന്നറിയില്ല. എന്തടിസ്ഥാനത്തിലാണ് ഗില്ലും ബാബറുമെല്ലാം റാങ്കിംഗിൽ വരുന്നതെന്നും തനിക്ക് അറിയില്ല.

എന്നാൽ ഗിൽ അടുത്ത കാലത്ത് ശ്രീലങ്കക്കെതിരെ മൂന്ന് ഏകദിനങ്ങളിലെങ്കിലും കളിച്ചു. ബാബർ ആകട്ടെ അവസാനം കളിച്ചത് കഴിഞ്ഞ വർഷം നവംബറിൽ ഏകദിന ലോകകപ്പിലാണ്. പാകിസ്ഥാനുവേണ്ടിയാണെങ്കിൽ മുഹമ്മദ് റിസ്‌വാനും ഫഖർ സമനുമാണ് ഏകദിന സെഞ്ചുറികൾ നേടിയത്. എന്നാലോ ബാബർ അടുത്തകാലത്തൊന്നും ഒരു സെഞ്ചുറിയും നേടിയിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ആയിരുന്നു ബാബർ അവസാനം സെഞ്ചുറി നേടിയത് . എന്നിട്ടും എന്തുകൊണ്ടാണ് ബാബർ ഒന്നാം നമ്പർ ആകുന്നത് എന്നും എന്ത് തരം റാങ്കിംഗ് സമ്പ്രദായമാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും ബാസിത് അലി യുട്യൂബ് വീഡിയോയിൽ പറഞ്ഞു.

അതേസമയം തന്നെ ബാബറിനെ പോലെ മൂന്നാം നമ്പറിൽ വരാൻ ശുഭ്മാൻ ഗില്ലും എന്ത് പ്രകടനമാണ് പുറത്തെടുത്തതെന്നും ബാസിത് അലി ചോദിച്ചു. ഐിസിസിക്കുവേണ്ടി ആരാണ് തലപ്പത്തിരുന്ന് റാങ്കിംഗ് തയാറാക്കുന്നത് എന്നറിയില്ല. എന്നാൽ യാതൊരു ഗുണവുമില്ലാത്ത റാങ്കിംഗിലൂടെ ഐസിസി വെറുതെ സമയം കളയുകയാണ്. ബാബറിനോട് നിങ്ങൾ നേരിട്ട് ചോദിച്ചാൽ പോലും ഒന്നാം റാങ്കുകാരനായി കോലിയുടെയോ ട്രാവിസ് ഹെഡിൻറെയോ രചിൻ രവീന്ദ്രയുടെയോ പോരാകും പറയുകയെന്നും, അതേസമയം കളിക്കാർക്ക് റേറ്റിംഗ് പോയൻറ് നൽകുന്നതിൻറെ മാനദണ്ഡം എന്താണെന്നും ബാസിത് അലി ചോദിച്ചു.

Top