CMDRF

കുട്ടികളിൽ വളര്‍ച്ചാ മുരടിപ്പ്; ഉത്തര്‍പ്രദേശും, ലക്ഷദ്വീപും മുന്നിൽ

കുട്ടികളിൽ വളര്‍ച്ചാ മുരടിപ്പ്; ഉത്തര്‍പ്രദേശും, ലക്ഷദ്വീപും മുന്നിൽ
കുട്ടികളിൽ വളര്‍ച്ചാ മുരടിപ്പ്; ഉത്തര്‍പ്രദേശും, ലക്ഷദ്വീപും മുന്നിൽ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 17% കുട്ടികള്‍ ഭാരക്കുറവും 36% കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പും 6% കുട്ടികള്‍ ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മയും നേരിടുന്നുവെന്ന് കേന്ദ്ര വനിതാ ശിശു-വികസന വകുപ്പ് മന്ത്രാലം. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂര്‍ണ്ണ ദേവി കണക്കുകള്‍ പുറത്തുവിട്ടത്.

അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ പ്രധാന സൂചകങ്ങളാണ് വരള്‍ച്ചാ മുരടിപ്പ്, ശരീര ഭാരക്കുറവ്‌, ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മ തുടങ്ങിയ ഘടകങ്ങള്‍. രാജ്യത്തെ ആറു വയസ്സിന് താഴെയുള്ള 8.57 കോടി കുട്ടികളിലാണ് പോഷകാഹാരക്കുറവ് പരിശോധന നടത്തിയത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ ഉത്തര്‍ പ്രദേശാണ് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് നിരക്കില്‍ മുന്‍പന്തിയില്‍. 46.36% ആണ് വളര്‍ച്ച മുരടിപ്പ് നിരക്ക്. 46.31% -വുമായി ലക്ഷദ്വീപാണ് തൊട്ടുപിന്നില്‍ .

മഹാരാഷ്ട്രയും മധ്യപ്രദേശും യഥാക്രമം 44.59%, 41.61% എന്നിങ്ങനെ വളര്‍ച്ചാ മുരടിപ്പ് നിരിക്കില്‍ മുന്നിട്ട് നില്‍ക്കുന്നു. ഭാരക്കുറവുള്ള കുട്ടികളുടെ കണക്കുകളില്‍ മധ്യപ്രദേശാണ് (26.21%) മുന്നില്‍. ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 26.41% കുട്ടികള്‍ക്കാണ് ഭാരക്കുറവുള്ളത്. ചില സംസ്ഥാനങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. പോഷകാഹാരക്കുറവുള്ള ഇടങ്ങളില്‍ ഏറ്റവും പിന്നിലുള്ളത് ഗോവ, സിക്കിം, ലഡാക്ക് എന്നിവിടങ്ങളാണ്.

Top