ദുബായ്: എപ്പോഴും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നാണ് ദുബായ്. വിനോദ സഞ്ചാരികളെ കൂടുതൽ സൗകര്യങ്ങളോടെ ഇരുകൈയ്യും നീട്ടി വരവേൽക്കുന്ന നാടാണ് ദുബായ്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം എത്തിയത് 93 ലക്ഷം സന്ദർശകരാണ് ദുബായ് എന്ന സ്വർഗ നഗരം കാണാൻ എത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ എത്തിയത് 85.5 ലക്ഷം പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9 ശതമാനമാണ് ഇത്തവണ വർധന. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസമാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.
കഴിഞ്ഞ വർഷം 17.15 ദശലക്ഷം സന്ദർശകരുമായി വിനോദ സഞ്ചാര രംഗത്ത് റെക്കോർഡ് തീർത്ത ദുബായ് ഈ വർഷവും റെക്കോഡ് നേടുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ഈ വർഷം ആദ്യ പകുതിയിൽ തന്നെ ദുബായ് കൈവരിച്ച ശക്തമായ ടൂറിസം വളർച്ച ഉൽപാദനക്ഷമമായ പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തുന്നതിലും വിപുലമായ ആഗോള ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള നഗരത്തിന്റെ കഴിവിന്റെ തെളിവാണെന്ന് ദുബായ് ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.
ടൂറിസം രംഗത്ത് ലോകത്ത് മുൻനിര നഗരമെന്ന പദവി എല്ലാ വർഷവും ഉറപ്പിക്കുന്നത് തുടരുകയാണ്. ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമെന്ന നിലയിലും ദുബായ്യുടെ ജനപ്രീതി വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.