CMDRF

മാതാപിതാക്കള്‍ കിടപ്പു മുറിയിൽ ഒളിക്യാമറ വെച്ചു; പരാതിയുമായി യുവതി

മാതാപിതാക്കള്‍ കിടപ്പു മുറിയിൽ ഒളിക്യാമറ വെച്ചു; പരാതിയുമായി യുവതി
മാതാപിതാക്കള്‍ കിടപ്പു മുറിയിൽ ഒളിക്യാമറ വെച്ചു; പരാതിയുമായി യുവതി

മാതാപിതാക്കള്‍ കിടപ്പു മുറിയിൽ ഒളിക്യാമറ വച്ചെന്ന പരാതിയുമായി 20 -കാരി. ബീജിംഗിലാണ് സംഭവം. ജൂലൈ 26 നാണ് ലീ എന്ന യുവതി ബീജിംഗ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. മാതാപിതാക്കൾ തന്‍റെ കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നും ഓരോ തവണ താന്‍ തെറ്റുകൾ വരുത്തുമ്പോഴും ഫോൺ തറയിൽ എറിയുമായിരുന്നെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാതാപിതാക്കളില്‍ നിന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നെന്നും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതാപിതാക്കളുടെ ആക്രമാസക്തമായ സമീപനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പണം ലാഭിക്കാനും സ്വതന്ത്രനാകാനും ബീജിംഗിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്താനുമായി താന്‍ പദ്ധതിയിട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, തന്നെ കാണാനില്ലെന്ന് പരാതിപ്പെട്ട് തന്‍റെ മാതാപിതാക്കള്‍ ‘ഒരു സീനുണ്ടാക്കാന്‍’ ശ്രമിക്കുമെന്ന് കരുതിയതിനാലാണ് പൊലീസില്‍ പരാതി നല്‍കാനെത്തിയതെന്നും യുവതി പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തി പൊലീസ് തന്നെ പിടികൂടും മുമ്പ്, താന്‍ സ്വതന്ത്ര്യയും സുഖമായും ഇരിക്കുന്നെന്ന് പൊലീസിനെ അറിയിക്കുകയും തന്‍റെ ഉദ്ദേശമായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥനായ ഷാങ് ചുവാൻബിൻ യുവതിയെ ആശ്വസിപ്പിച്ചതായും അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ കരുതൽ പ്രകടിപ്പിക്കുന്നതിനുള്ള തെറ്റായ രീതിയായിരുന്നെന്ന് അവളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചതായും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുവാൻബിൻ ലിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും മകള്‍ക്ക് വീട്ടില്‍ കൂടുതൽ സ്വാന്ത്ര്യവും ബഹുമാനം നല്‍കാന്‍ ആവശ്യപ്പെട്ടു. ഒപ്പം ലിയുടെ മുറിയില്‍ സ്ഥാപിച്ച ഒളിക്കാമറ മാറ്റാന്‍ ലിയുടെ മാതാപിതാക്കള്‍ സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലി തന്‍റെ വീട്ടിലേക്ക് തിരിച്ച് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top