CMDRF

ഒരുമിച്ച് താമസിക്കണമെന്ന് നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻ

യുവതിയെ നിരവധി തവണ കുത്തിയതിന് ശേഷം പ്രതി കാര്‍ ശിവാജി കോളേജിന് സമീപത്ത് പാര്‍ക്ക് ചെയ്തു

ഒരുമിച്ച് താമസിക്കണമെന്ന് നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻ
ഒരുമിച്ച് താമസിക്കണമെന്ന് നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻ

ന്യൂഡല്‍ഹി: പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡൻ പ്രദേശത്ത് 21 വയസ്സുകാരൻ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചു. രഘുബീർ നഗർ നിവാസിയായ ഗൗതമിന്റെ ഭാര്യ മന്യ (20) ആണു മരിച്ചത്. പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പൊലീസ് പെട്രോളിങ്ങിനിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുടുങ്ങിയത്. അര്‍ധരാത്രി ഒരുമണിയോടെ ഷര്‍ട്ട് ധരിക്കാതെയാണ് പാെലീസ് പെട്രോളിങ് സംഘം യുവാവിനെ കാണുന്നത്. തുടര്‍ന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം കാറിനുള്ളില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തി.

കഴിഞ്ഞ മാർച്ചിൽ, വീട്ടുകാരുടെ അനുവാദമില്ലാതെയായിരുന്നു ഗൗതമും മന്യയും തമ്മിലുള്ള വിവാഹം. വിവാഹശേഷവും ഇരുവരും സ്വന്തം വീടുകളിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഇടയ്ക്ക് പല സ്ഥലങ്ങളിൽവച്ച് കണ്ടുമുട്ടുകയായിരുന്നു പതിവ്. ഞായറാഴ്ച രാത്രി രജൗരി ഗാർഡൻ ഏരിയയിലെ തിതാർപുരിൽ കാറിൽവച്ചാണ് ഗൗതവും മന്യയും തമ്മിൽ കണ്ടത്. സംസാരത്തിനിടെ ഒരുമിച്ച് താമസിക്കണമെന്ന് മന്യ ആവശ്യപ്പെട്ടു. ഇതു വാക്കുതർക്കത്തിലേക്കു നയിക്കുകയും മന്യയെ ഗൗതം കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

യുവതിയെ നിരവധി തവണ കുത്തിയതിന് ശേഷം പ്രതി കാര്‍ ശിവാജി കോളേജിന് സമീപത്ത് പാര്‍ക്ക് ചെയ്തു. ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പട്രോളിങ് സംഘത്തിന് മുമ്പില്‍പ്പെടുന്നത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Top