CMDRF

32കാരൻറെ മലദ്വാരത്തിലൂടെ വയറിലെത്തിയത് 65 സെ.മീ നീളമുള്ള ആരൽ

32കാരൻറെ മലദ്വാരത്തിലൂടെ വയറിലെത്തിയത് 65 സെ.മീ നീളമുള്ള ആരൽ
32കാരൻറെ മലദ്വാരത്തിലൂടെ വയറിലെത്തിയത് 65 സെ.മീ നീളമുള്ള ആരൽ

ഹനോയ്: കടുത്ത വയറുവേദനയുമായി ഡോക്ടറെ കാണാൻ ആശുപത്രിയിലെത്തിയ ഇന്ത്യക്കാരൻറെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെൻറി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയിലാണ് അസാധാരണ സംഭവമുണ്ടായത്.

വിയറ്റ്നാമിൽ താമസം ആയ 32കാരനായ ഇന്ത്യൻ പൗരനാണ് കടുത്ത വയറുവേദനയുമായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയത്. തുടർന്ന് എക്സറേ, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളിലാണ് 32കാരന്റെ വയറിൽ ആരൽ മത്സ്യത്തെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെ എൻഡോസ്‌കോപ്പി സംഘവും അനസ്‌തേഷ്യോളജിസ്റ്റുകളും ചേർന്ന് കൊളോണോസ്കോപ്പിയിലൂടെ മത്സ്യത്തെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അതേസമയം യുവാവിൻറെ കുടലിൽനിന്നും ഒരു ചെറുനാരങ്ങയും കണ്ടെത്തിയിട്ടുണ്ട്. ഒടുവിൽ വൻകുടലിൽ ദ്വാരമുണ്ടാക്കി കൊളോസ്റ്റമി നടത്തിയാണ് മത്സ്യത്തെ പുറത്തെടുക്കാനായത്.

അതേസമയം 65 സെൻറിമീറ്റർ നീളവും 10 സെൻറിമീറ്റർ ചുറ്റളവുമുള്ള ജീവനുള്ള ആരലിനെയാണ് യുവാവ് മലദ്വാരത്തിലൂടെ കയറ്റിയത്. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഈൽ യുവാവിൻറെ മലാശയത്തിലും വൻകുടലിലും കടിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെങ്കിലും ജീവനുള്ള ജന്തുവിനെ പുറത്തെത്തിക്കുന്നത് ആദ്യമായാണെന്ന് കൊളോറെക്ടൽ സർജറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലെ നാറ്റ് ഹ്യൂ പറഞ്ഞു.

Top