CMDRF

വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതികളെ ശിക്ഷിച്ചു

വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതികളെ ശിക്ഷിച്ചു
വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസ്; പ്രതികളെ ശിക്ഷിച്ചു

മലപ്പുറം: വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളെ ശിക്ഷിച്ചു. 129.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ഏറനാട് സ്വദേശികളായ നവാസ് ഷരീഫ്, മുഹമ്മദ് ഷഫീഖ്, തിരൂര്‍ സ്വദേശി ഷഹദ്, കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ സമദ്, കൊയിലാണ്ടി സ്വദേശി അമല്‍ രാജ് എന്നിവര്‍ക്കാണ് ശിക്ഷ. എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റ് 11 വഴിക്കടവ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎന്‍ റിമേഷും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. സ്റ്റേറ്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസി എക്സൈസ് കമ്മീക്ഷണര്‍ ടി അനികുമാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു കാറുകളിലായി പ്രതികള്‍ കൊണ്ടുവന്ന 129.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

പ്രതികളില്‍ കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് ഷഫീഖ് ഒഴികെ ബാക്കിയുള്ളവര്‍ക്കാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. മുഹമ്മദ് ഷഫീഖിനെ പ്രത്യേകമായി പിന്നീട് വിചാരണ നടത്തുന്നതാണ്. മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എംപി ജയരാജ് ആണ് വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി. ഉത്തരമേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍എന്‍ ബൈജുവാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Top