CMDRF

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
തിരുവല്ലയിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. വീടുപൂട്ടി താക്കോൽ വാരാന്തയിൽ വെച്ചാണ് ദമ്പതികൾ പുറത്തേക്കു പോയത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണു ആത്മഹത്യയ്ക്കു പിന്നിലെന്നു പൊലീസ് അറിയിച്ചു.

കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. അപ്പോഴാണ് തീർത്തും കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ മനസിലാക്കിയത്. വേങ്ങൽ–വേളൂർ മുണ്ടകം റോഡിന്റെ വശത്തെ പാടത്തിനു സമീപമാണ് കാർ കത്തിയത്. ഇരുവരും മുൻസീറ്റിൽ ഇരിക്കുകയായിരുന്നു. 25 വർഷത്തോളം വിദേശത്തായിരുന്ന രാജു ഏതാനും വർഷം മുൻപ് മടങ്ങിയെത്തി കുടുംബ സമേതം തിരുവല്ല തുകലശേരിയിലെ വീട്ടിൽ താമസിക്കുകയായിരുന്നു.

കാറിനുള്ളിൽ നിന്നു തന്നെയാണ് തീ പടർന്നതു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് പട്രോളിങിന് എത്തിയ പൊലീസ് സംഘമാണ് ആദ്യം വാഹനത്തിന് തീപിടിച്ചത് കാണുന്നത്. ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

Top