CMDRF

തകർന്നടിഞ്ഞ ഗാസ; പൂർവ സ്ഥിതിയിലെത്താൻ 350 വർഷം വേണമെന്ന് യു.എൻ

കാർഷിക പ്രവർത്തനങ്ങൾ 93 ശതമാനവും സേവനമേഖലയിൽ 76 ശതമാനവും ഇടിവുണ്ടായി

തകർന്നടിഞ്ഞ ഗാസ; പൂർവ സ്ഥിതിയിലെത്താൻ 350 വർഷം വേണമെന്ന് യു.എൻ
തകർന്നടിഞ്ഞ ഗാസ; പൂർവ സ്ഥിതിയിലെത്താൻ 350 വർഷം വേണമെന്ന് യു.എൻ

വാഷിങ്ടൺ: ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് തകർന്നടിഞ്ഞ ഗാസയ്ക്ക് ഇനി പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്താൻ 350 വർഷം ആവശ്യം വരുമെന്ന് റിപ്പോർട്ട്. യു.എന്നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. എന്നാൽ യുദ്ധത്തിന് ഏറെ മുൻപായി തന്നെ സാമ്പത്തിക പ്രശ്നങ്ങൾ ഗാസ അഭിമുഖീകരിച്ചിരുന്നു. ഇസ്രായേൽ ആക്രമണങ്ങളോടെ ഇത് രൂക്ഷമായി.

സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു, കുടിവെള്ള, ഇന്ധന, വൈദ്യുതി ക്ഷാമം, ഭക്ഷ്യവസ്തുക്കളുടെയും ആരോഗ്യസേവനങ്ങളുടെയും അപര്യാപ്തത എന്നിവയും ഗാസയെ വലച്ചു. യു.എന്നിന്റെ കണക്കുകൾ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ 96 ശതമാനം ഇടിഞ്ഞു.

Also Read: ബ്രിക്‌സ് ഉച്ചകോടി: ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് പുടിന്‍

കാർഷിക പ്രവർത്തനങ്ങൾ 93 ശതമാനവും സേവനമേഖലയിൽ 76 ശതമാനവും ഇടിവുണ്ടായി. ഗാസയിലെ തൊഴിലില്ലായ്മ 2024 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 81.7 ശതമാനമായി ഉയർന്നു. നിലവിലെ അവസ്ഥയിൽ സ്ഥിതി വീണ്ടും രൂക്ഷമാകുമെന്നാണ് യു.എന്നിന്റെ മുന്നറിയിപ്പ്.

2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ യുദ്ധം തുടങ്ങുന്നതിന് മുമ്പ് മൂന്ന് ശതമാനം നെഗറ്റീവ് വളർച്ചയാണ് ഗാസ സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. 2023ൽ സമ്പദ്‍വ്യവസ്ഥയിൽ 22.6 ശതമാനം നെഗറ്റീവ് വളർച്ചുണ്ടായി. അടുത്തപാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ 90 ശതമാനം തകർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top