ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ

ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് മനസിലായ ശേഷം മൃതദേഹം കാറിൽവച്ച് ലോക്ക് ചെയ്ത് ഇയാൾ സ്കൂളിലെത്തി. പിന്നീട് വൈകിട്ട് 5 മണിയോടെ കുട്ടിയുടെ ശരീരം സ്കൂളിന് പിന്നിൽ ഉപേക്ഷിച്ചു

ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ
ആറു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പ്രിൻസിപ്പൽ അറസ്റ്റിൽ

അഹമ്മദാബാദ്: ലൈംഗികാതിക്രമം തടഞ്ഞ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി. കൊലപാതകം നടത്തിയ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സ്കൂൾ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ടിനെയാണ് അറസ്റ്റ്ചെയ്തത്.

കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടെ ചെയ്തപ്പോൾ ശ്വാസംമുട്ടിയാണ് മരണമെന്ന് വ്യക്തമായി. 10 സംഘങ്ങളായാണ് തുടക്കത്തിൽ കേസ് അന്വേഷണം പൊലീസ് നടത്തിയത്. ഗോവിന്ദിനൊപ്പമാണ് കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്നതും വരുന്നതുമെന്ന പെൺകുഞ്ഞിന്റെ അമ്മയുടെ മൊഴിയാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. ഇതേക്കുറിച്ച് പൊലീസ് ഗോവിന്ദിനോട് സംസാരിച്ചപ്പോൾ കുട്ടിയെ നേരത്തെ സ്കൂളിൽ ഇറക്കിയ ശേഷം മറ്റു ചില ജോലികൾക്കായി താൻ പുറത്തുപോയെന്നായിരുന്നു ഇയാളുടെ മറുപടി.

Also Read: എം.ഡി.എം.എയുമായി യുവതി പിടിയിൽ

എന്നാൽ ഗോവിന്ദിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് ഇയാൾ സ്കൂളിൽ വൈകിയാണ് എത്തിയതെന്ന് മനസിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം ഏറ്റ് പറഞ്ഞത്. രാവിലെ 10.20നാണ് കുഞ്ഞിനെ കൂട്ടി ഗോവിന്ദ് പുറപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് അധ്യാപകരും സഹപാഠികളും സ്ഥിരീകരിച്ചു.

Also Read: 5 വയസുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തം

സ്കൂളിലേക്ക് പോകുന്നതിനിടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ താൻ ശ്രമിച്ചെന്നും കുഞ്ഞ് നിലവിളിച്ച് ബഹളം വച്ചതോടെ മുഖം പൊത്തിയെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് മനസിലായ ശേഷം മൃതദേഹം കാറിൽവച്ച് ലോക്ക് ചെയ്ത് ഇയാൾ സ്കൂളിലെത്തി. പിന്നീട് വൈകിട്ട് 5 മണിയോടെ കുട്ടിയുടെ ശരീരം സ്കൂളിന് പിന്നിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Top