CMDRF

സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍

റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം

സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍
സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്‌ഫോടകവസ്തുക്കള്‍: ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സെപ്റ്റംബര്‍ 18-നാണ് സൈനികര്‍ യാത്ര ചെയ്തിരുന്ന പ്രത്യേക ട്രെയിന്‍ കടന്നുപോകവെ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്തീ.വണ്ടി സഞ്ചരിക്കുന്ന പാതയിലാണ് റത്‌ലം എന്ന ജില്ലയില്‍ പത്തുമീറ്റര്‍സ്ഥലത്ത് പത്തിടങ്ങളിലായി സ്‌ഫോടകവസ്തുക്കള്‍ വെച്ചതായാണ് കണ്ടെത്തിയിരുന്നത്.

ALSO READ: മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഒക്ടോബറിൽ; ചെലവ് 37,000 കോടി

ഈ സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ, എന്‍.ഐ.എ., കരസേന, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവർ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയില്‍വേ ട്രാക്കിലാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചത്. ട്രെയിന്‍ കടന്നു പോയപ്പോള്‍ പടക്കങ്ങള്‍ക്ക് സമാനമായ സ്‌ഫോടക വസ്തുക്കള്‍ പൊട്ടി. ആദ്യ സ്‌ഫോടനം കേട്ടപ്പോള്‍ തന്നെ ലോക്കോ പൈലറ്റ് ബ്രേക്കിട്ട് ട്രെയിന്‍ നിർത്തുകയായിരുന്നു. സപ്ഘാത – ഡോണ്‍ഘര്‍ഗാവ് സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കില്‍ പത്ത് മീറ്ററിനിടയില്‍ പത്ത് സ്‌ഫോടക വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തി.

Top