CMDRF

നിര്‍ണായക നേട്ടവുമായി ഗവേഷകര്‍; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ പുതിയ കണ്ട്പിടുത്തം

25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഗവേഷകര്‍ അവതരിപ്പിച്ച പുതിയ ചികിത്സാരീതി

നിര്‍ണായക നേട്ടവുമായി ഗവേഷകര്‍; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ പുതിയ കണ്ട്പിടുത്തം
നിര്‍ണായക നേട്ടവുമായി ഗവേഷകര്‍; സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയില്‍ പുതിയ കണ്ട്പിടുത്തം

സെര്‍വിക്കല്‍ കാന്‍സര്‍ (ഗര്‍ഭാശയഗള അര്‍ബുദം) ചികിത്സയില്‍ മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കുന്ന ചികിത്സാരീതി വികസിപ്പിച്ച് ​ഗവേഷകർ. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഓരോവര്‍ഷവും 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സെര്‍വിക്കല്‍ കാന്‍സറിന്‌റേതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഗവേഷകര്‍ അവതരിപ്പിച്ച പുതിയ ചികിത്സാരീതി. ഈ രോ​ഗത്തിൽ 30 വയസ് പ്രായമുള്ളവരാണ് രോഗബാധിതരില്‍ അധികവും. യുകെ, മെക്‌സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്ന് പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തുടരുന്ന രോഗികളിലാണ് പുതിയ ചികിത്സാപദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേര്‍ന്നുള്ള സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധാരണ ചികിത്സാരീതിയായ കീമോറേഡിയേഷന് വിധേയമാക്കുംമുന്‍പ് ഇവര്‍ക്ക് കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് നല്‍കിയിരുന്നു.

Also Read: മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി

1999-ല്‍ കീമോറേഡിയേഷന്‍ സ്വീകരിച്ചതിനുശേഷമുള്ള അതിജീവനത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.മേരി മക്കോമാക് ദ ഗാര്‍ഡിയനോട് പറഞ്ഞു. കീമോറേഡിയേഷന് മുമ്പ് നല്‍കുന്ന ഇന്‍ഡക്ഷന്‍ കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് മറ്റ് അവയവങ്ങളിലേക്ക് പടരാതെ പ്രതിരധിക്കുമോ എന്നും വീണ്ടും വരാനുള്ള സാധ്യതയും മരണസാധ്യതയും കുറയ്ക്കുമോ എന്നും നിരീക്ഷിച്ചു.

മതിയ ചികിത്സ ലഭിച്ചിട്ടും പലരിലും രോഗം തിരിച്ചു വരുന്ന റിപ്പോർട്ടുകളൊക്കെ ഉണ്ടായ സാഹചര്യത്തിൽ ഈ കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് ഒരു നേട്ടം തന്നെയാണ്.

Top