CMDRF

ഉപയോഗ ശൂന്യമായ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ അസ്ഥികൂടം; പിന്നാലെ തെളിവുകളും

ഉപയോഗ ശൂന്യമായ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ അസ്ഥികൂടം; പിന്നാലെ തെളിവുകളും
ഉപയോഗ ശൂന്യമായ കിണര്‍ തേകാന്‍ എത്തിയപ്പോള്‍ കിണറ്റില്‍ അസ്ഥികൂടം; പിന്നാലെ തെളിവുകളും

പത്തനംതിട്ട: ഇരവിപേരൂരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപയോഗ ശൂന്യമായ കിണര്‍ തേകാനായി എത്തിയപ്പോള്‍ കിണറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. കിണറ്റില്‍ മാസങ്ങളോളം കിടന്നതിനാല്‍ മൃതദേഹം ജീര്‍ണിച്ച് അസ്ഥിയില്‍നിന്ന് മാംസമെല്ലാം പോയ നിലയിലായിരുന്നു. പിന്നീടുള്ള തിരച്ചിലില്‍ കിണറ്റില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.

കിണറ്റിലെ മാലിന്യങ്ങള്‍ക്കും കമ്പുകള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടന്നിരുന്ന മൃതദേഹഭാഗങ്ങളെല്ലാം പൊലീസ് പരിശോധിച്ചു. തിരുവനന്തപുരത്ത് താമസമാക്കിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വേനല്‍ കാലം ആയതിനാല്‍ വെള്ളം ഉപയോഗിക്കാനായി കിണര്‍ തേകാന്‍ എത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെടുത്തത്. 2022-ല്‍ കിഴക്കനോതറയില്‍ നിന്ന് കാണാതായ ഷൈലജയുടെ അസ്ഥികൂടമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

നാളുകളായി കിണറ്റില്‍ കിടന്നിട്ടും ദുര്‍ഗന്ധം അനുഭവപ്പെടാതിരുന്നത് വലിയ അദ്ഭുതത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. എന്നാല്‍ അസ്ഥികൂടം പുറത്തെടുത്തപ്പോള്‍ പരിസരം മുഴുവന്‍ വലിയ രീതിയിലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃതദേഹം പുറത്തെടുത്ത് കിണര്‍ വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ഒടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആളിനെയെത്തിച്ച് പാമ്പിനെ പിടികൂടി.

Top