CMDRF

വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

മുംബൈ: തിരക്കേറിയ റോഡില്‍ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ച ക്വാറി ഉടമ പിടിയില്‍. തലയില്‍ ഗുരുതര പരിക്കേറ്റ 45കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വിരാറില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരാറിലെ വിവ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായ ആത്മജ കസാതിനെയാണ് ഫോര്‍ച്യൂണര്‍ ഇടിച്ച് തെറിപ്പിച്ചത്.

കോളേജില്‍ നിന്ന് വീട്ടിലേക്ക് നടന്ന് നീങ്ങിയ അധ്യാപികയെ പിന്നില്‍ നിന്ന് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് റോഡിലെ ഡിവൈഡറിലേക്ക് വീണ ആത്മജയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ ആളുകള്‍ ഫോര്‍ച്യൂണറും കാറിലുണ്ടായിരുന്നവരേയും തടഞ്ഞ് വയ്ക്കുകയും അധ്യാപികയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മാരകമായി പരിക്കേറ്റ 45കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ശുഭം പാട്ടീല്‍ എന്ന 24കാരനായ ക്വാറി ഉടമയായിരുന്നു മദ്യ ലഹരിയില്‍ അപകടത്തിനിരയാക്കിയ കാര്‍ ഓടിച്ചിരുന്നത്. മൂന്ന് സുഹുത്തുക്കളും ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. നിരവധി മദ്യ കുപ്പികളാണ് കാറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാഹനത്തിനുള്ളില്‍ വച്ച് യുവാക്കള്‍ മദ്യപിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമായിരുന്നു അധ്യാപിക വിരാറില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.

Top