കാണാതായ യുവതിയുടെ മ‍ൃതദേഹം കണ്ടെത്തി; ജിം ട്രെയിനർ അറസ്റ്റിൽ

ജൂൺ 24 മുതലാണ് യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചത്

കാണാതായ യുവതിയുടെ മ‍ൃതദേഹം കണ്ടെത്തി; ജിം ട്രെയിനർ അറസ്റ്റിൽ
കാണാതായ യുവതിയുടെ മ‍ൃതദേഹം കണ്ടെത്തി; ജിം ട്രെയിനർ അറസ്റ്റിൽ

ഭോപ്പാൽ: ഉത്തർപ്രദേശിലെ കാൻപുരിൽനിന്ന് നാലു മാസം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടി. കൊലപാതകത്തിൽ ജിം പരിശീലകൻ അറസ്റ്റിൽ. ജിം പരിശീലകനായ വിമൽ സോണിയാണ് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് അന്വഷണം നടത്തിയ പൊലീസിന് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതർ താമസിക്കുന്ന മേഖലയിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്.

ജൂൺ 24 മുതലാണ് യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചത്. ജിം പരിശീലകനായ വിമൽ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമൽ കാറിൽ പുറത്തേക്ക് പോയി. തർക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also Read: പീഡനക്കേസിൽ ഡോക്ടർ അറസ്റ്റിൽ

പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയിൽ മൃതദേഹം കുഴിച്ചിട്ടതെന്നു വിമൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വിഐപികൾ താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും ഞെട്ടിച്ചു. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി ക്യാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

Top