CMDRF

മുസ്ലിം യുവാവിന് നേരെ വീണ്ടും ആക്രമണം

ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം തുടങ്ങിയത്

മുസ്ലിം യുവാവിന് നേരെ വീണ്ടും ആക്രമണം
മുസ്ലിം യുവാവിന് നേരെ വീണ്ടും ആക്രമണം

ജയ്പൂർ: മുസ്ലിം വിഭാഗത്തിലുള്ള പച്ചക്കറി കച്ചവടക്കാരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മർദ്ദനം ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ. ജയ്പൂരിലാണ് സംഭവം. ശനിയാഴ്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൻഷുൽ ഡാഡ്ഹിച്ച് എന്ന യുവാവാണ് ഷാറോസ് എന്ന കച്ചവടക്കാരനെ ആക്രമിച്ചത്. ജയ്പൂരിലെ ബ്രഹ്മപൂരിൽ വച്ചായിരുന്നു അതിക്രമം.

ഇന്ത്യക്കാരനാണോയെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം തുടങ്ങിയത്. അധിക്ഷേപ പരാമർശങ്ങളുമായി അൻഷുൽ കച്ചവടക്കാരനെ ആക്രമിക്കുന്നതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് .ഉത്തർ പ്രദേശുകാരനായ ഷാറോസിനെ ബംഗ്ലാദേശിയെന്ന് ഇയാൾ ആക്രമണത്തിനിടെ വിളിച്ചിരുന്നു. പാന്റ് അഴിക്കാനും തിരിച്ചറിയൽ കാർഡ് കാണിക്കാനും മർദ്ദനത്തിനിടെ യുവാവ് ആവശ്യപ്പെടുന്നുണ്ട്. ഇടയിൽ എന്താണ് വിവരമെന്ന് തിരക്കുന്നവരോട് മുസ്ലിം ആണെന്ന് പറഞ്ഞ് യുവാവ് മർദ്ദനം തുടരുകയായിരുന്നു.

Also Read: പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

ആക്രമണ വീഡിയോ ഫോണിൽ പകർത്തിയ ഹിമന്ത് എന്ന യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ പല കോണിൽ നിന്നായി പൊലീസിനെതരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാൽ ആക്രമണം ബോധത്തോടെ ആയിരുന്നില്ലെന്നും ഉറക്കത്തിനിടെ സംഭവിച്ചതാണെന്നുമാണ് പ്രതിയുടെ മറുപടി. വർഗീയ ചുവയുള്ള പോസ്റ്റുകളും പ്രവർത്തികളും ഇയാളിൽ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

Top