അരീക്കോട്: ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് പണം തട്ടിയ കേസില്‍ യുവതിയും ബന്ധുവും അറസ്റ്റിലായി. കാവനൂര്‍ വാക്കാലൂര്‍ സ്വദേശിനിയായ യുവതിയും ഭർത്യ സഹോദരനുമാണ് പിടിയിലായത്. ഇരുവരെയും അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റുപ്രതികളായ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ഒളിവിലാണ്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്.
READ ALSO: കണ്ടക്ടർക്ക് നേരെ ആക്രമണം ; നാലംഗ സംഘം പിടിയിൽ
ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞ് യുവതി യുവാവിനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. യുവാവ് വീടിന് സമീപം എത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവും കൂട്ടുപ്രതികളും ചേര്‍ന്ന് യുവാവിനെ പിടികൂടി. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവാവിനെ മര്‍ദിച്ച് കൈവശമുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ഫോണും കൈക്കലാക്കി. തുടർന്നും രണ്ടുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. സുഹൃത്തുക്കള്‍ മുഖേന പരാതിക്കാരന്‍ 25,000 രൂപ കൂടി സംഘടിപ്പിച്ചുനല്‍കി. പിന്നാലെ പരാതിക്കാരന്റെ പേരില്‍ വായ്പ സംഘടിപ്പിക്കാനും ഇതുവഴി അരീക്കോട്ടെ വ്യാപാരസ്ഥാപനത്തില്‍നിന്ന് രണ്ട് മൊബൈല്‍ഫോണുകള്‍ വാങ്ങിക്കാനും പ്രതികള്‍ ശ്രമിചിച്ചിരുന്നു.
സംഭവമറിഞ്ഞ പരാതിക്കാരന്റെ സുഹൃത്തുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് രേഖാമൂലം പരാതി നല്‍കുകയും പോലീസ് അന്വേഷണം നടത്തി രണ്ട് പ്രതികളെ പിടികൂടുകയുമായിരുന്നു