CMDRF

അധികാര ദുര്‍വിനിയോഗം; ഐഎഎസ് ട്രെയിനിയുടെ നിയമനം പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം

അധികാര ദുര്‍വിനിയോഗം; ഐഎഎസ് ട്രെയിനിയുടെ നിയമനം പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം
അധികാര ദുര്‍വിനിയോഗം; ഐഎഎസ് ട്രെയിനിയുടെ നിയമനം പരിശോധിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം

പൂനെ: അധികാര ദുര്‍വിനിയോഗം ആരോപിച്ച് പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറുടെ നിയമനം പരിശോദിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം. പൂജാ ഖേദ്കറുടെ നിയമനം വിശദമായി പരിശോധിക്കാന്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പൂജാ ഖേദ്കര്‍ ഹാജരാക്കിയത് യുപിഎസ്സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനാണെന്ന ആരോപണവും ഉണ്ട്.

ഒബിസി നോണ്‍ ക്രീമിലെയര്‍ പദവി അവകാശപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഡോ പൂജാ ഖേദ്കറിന് 22 കോടി രൂപയുടെ ആസ്തിയുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂജ ഖേദ്കറിന്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിന്റെ ആസ്തി 40 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജാ ഖേദ്കറിന് 22 കോടി രൂപയുടെ ആസ്തിയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പൂജാ ഖേദ്കറിന് പൂനെ ജില്ലയിലെ മഹലുംഗില്‍ 16 കോടി രൂപ വില വരുന്ന രണ്ട് പ്ലോട്ടുകളുണ്ട്. പൂനെ ജില്ലയിലെ ധദാവാലിയില്‍ 4 കോടി രൂപയുടേയും, അഹമ്മദ്നഗറിലെ പച്ചുണ്ടെ, നന്ദൂര്‍ എന്നിവിടങ്ങളില്‍ 1 കോടി 25 ലക്ഷം രൂപയുടേയും ആസ്തിയുണ്ട്.2014 തൊട്ട് 2019 വരെ പൂജ 42 ലക്ഷം രൂപ സമ്പാദിക്കുന്നതായും കണക്കുകള്‍ പറയുന്നു. പിതാവിന്റെ സമ്പത്ത് കണക്കിലെടുക്കുമ്പോള്‍ ഒബിസി നോണ്‍ ക്രീമിലെയര്‍ പദവിക്കുള്ള ഖേദ്കറിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഒബിസി നോണ്‍ ക്രീമിലെയര്‍ യോഗ്യത നേടണമെങ്കില്‍ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനമോ കുടുംബത്തിന്റെ വാര്‍ഷിക വരുമാനമോ 8 ലക്ഷത്തില്‍ കൂടരുതെന്ന നിയമം ലംഘിച്ചാണ് പൂജാ ഖേദ്കറിന്റെ നിയമനം.

യു പി എസ് സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂജ സമര്‍പ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങള്‍ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധ നിരസിച്ച യുവതി പകരം സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ യുപിഎസ്സി ഈ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്‍ഐ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു.വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയം ഉയരുന്നുണ്ട്.

Top