ചെന്നൈ: സീരിയൽ നടി വി.ജെ.ചിത്ര മരിച്ച സംഭവത്തിൽ ഭർത്താവ് ഹേമനാഥിനെ വെറുതെ വിട്ട് കോടതി. ഹേമനാഥിനെതിരെ ശക്തമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവള്ളൂർ വനിതാ കോടതി വിട്ടയച്ചത്.
2020 ഡിസംബറിൽ പൂനമല്ലി നസ്റത്പെട്ടയിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു പിതാവ് പരാതി നൽകിയിരുന്നു. ആത്മഹത്യയ്ക്കു കാരണം ഭർത്താവ് ഹേമനാഥാണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
പിന്നീട് കേസിൽ അറസ്റ്റിലായ ഹേംനാഥ് 2021 മാർച്ച് 2ന് ജാമ്യത്തിലിറങ്ങി. അന്വേഷണം തുടരവേ ഹേമനാഥ് പൊലീസിനെതിരെ കമ്മിഷണർക്കു പരാതി നൽകിയിരുന്നു.